രക്ഷ ഇപ്പോള്‍ സാധ്യമോ
സുവി. പി. ജി..ജെയിംസ്, തണ്ണിത്തോട്
മുന്‍പ് വിശദീകരിച്ചകാര്യങ്ങള്‍ നന്നായി അറിഞ്ഞിരിക്കാത്ത ഒരാള്‍ക്ക് പ്രസ്തുത വിഷയം പഠിക്കുക അസാധ്യമാണ് . മാനുഷികങ്ങളായ ചിന്തകള്‍ക്കും പഠിപ്പിക്കലുകള്‍ക്കും എപ്പോഴും മാറ്റം സംഭവിക്കാം. എങ്കിലും സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്ന ദൈവവചനത്തിന് ഒരു കാലത്തും മാറ്റം വരികയില്ല. ദൈവവചനത്തെ തെറ്റായി വ്യഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവര്‍ എക്കലത്തും ഉണ്ട്.അധര്‍മ്മം പൂര്‍ണ്ണമായി തുടച്ചുമാറ്റപ്പെടുന്നതുവരെയും അവര്‍ ഉണ്ടായിരിക്കും. ആകയാല്‍ സത്യവചനത്തെ യഥാര്‍ത്ഥമായി പ്രസംഗിച്ചുകൊണ്ട് ലജ്ജിപ്പാന്‍ സംഗതിയില്ലാത്ത വേലക്കാരനായി ദൈവത്തിന് കൊള്ളാകുന്നവനായി നില്പാന്‍ ശ്രമിക്കുക എന്നാണ് പൌലോസ് തിമോഥെയോസിനോട് പറയുന്നത് (2 തിമോ. 2:15)
1, അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും (മത്താ.24:13)
ഒരു വ്യക്തിയുടെ ലോകജീവിതത്തിന്റെ അന്ത്യം വരെയും വീഴാതവണ്ണം നില്‍ക്കുന്നവര്‍ക്കു മാത്രമെ രക്ഷിക്കപ്പെടുവാന്‍ സാധിക്കുകയുള്ളു എന്നാണ് പഠിപ്പിക്കല്‍.
വേദപുസ്തകത്തിലെ ഏത് വാക്യം വ്യാഖ്യാനിക്കുംബോഴും അതിന്റെ പശ്ചാത്തലവും മുന്‍പില്‍ വാക്യങ്ങളും മനസ്സിലാക്കിവേണം അത് ചെയ്യുവാന്‍. അല്ലാതെ ഒരു വാക്യം മാത്രം കണ്ടിട്ട് നമ്മുടേതായ വ്യാഖ്യാനം കൊടുക്കുവാന്‍ ഒരിക്കലും ശ്രമിക്കരുത്.
ഇവിടെ കര്‍ത്താവിന്റെ വരവിനെകുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ അത് സഭയെ ചേര്‍ക്കുവാനുള്ള വരവല്ല. മഹത്വപ്രത്യക്ഷതയാണ്. രാജ്യത്തിന്റെ സൂവിശേഷം സകലജാതികള്‍ക്കും സാ ക് ഷ്യമായി ഭൂലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും എന്ന് പതിനാലാം വാക്യത്തില്‍ വായിക്കുന്നു. ദൈവക്രിപയുടെ സുവിശേഷമല്ല അവിടെ പ്രസംഗിക്കുന്നത്. ഇതിനെ മത്താ.10:22 നോട് ബന്ധപ്പെടുത്താം.
ഇപ്പോഴത്തെ രക്ഷ ക്യപയാല്‍ ലഭിക്കുന്നതാണ്. അത് വിശ്വസ്സിക്കുന്ന സമയത്ത് തന്നെ ലഭിക്കും(എഫെ. 2:8) എന്നാല്‍ മഹാപീഡനകാത്ത് ഈ നിയമം സംബൂര്‍ണ്ണമായും മാറും. അവസാനത്തോളും സഹിച്ചു നില്‍ക്കുക എന്നതായിരിക്കും അപ്പോഴത്തെ നിയമം. അന്നത്തെ രക്ഷിതഗണം അവസാനത്തോളം സഹിച്ചു നിന്ന് അന്തിക്രിസ്തുവിന്റെ വാളിന് ഇരയായി രക്തസാക്ഷികളായി തീരും. അങ്ങനെയുള്ളവര്‍ മാത്രമാണ് അപ്പോള്‍ രക്ഷിക്കപ്പെടുക. ഇത് മഹാപീഡനത്തിന്റെ അവസാനം വരെ ഉണ്ടായിരിക്കുന്നതുമാണ്. ഇവര്‍ മഹാകഷ്ടത്തില്‍ നിന്ന് വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു (വെളി.7:14). മരണം വരെയും ധീരതയോടെ സഹിച്ചു നില്‍ക്കുന്നവര്‍ .... അവസാനത്തോളം സഹിച്ചു നില്‍ക്കുന്നവര്‍ രക്ഷിക്കപ്പെടും.
2, കര്‍ത്താവായ യേശുവിന്റെ ക്രിപയാല്‍ രക്ഷ പ്രാപിക്കും എന്ന് നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു (പ്രവ്യ.15:11)
രക്ഷ പ്രാപിക്കും എന്നത് ഭാവി പ്രമേയമായി തോന്നുന്നതു കൊണ്ട് രക്ഷ ഇപ്പോള്‍ സാധ്യമല്ല എന്ന് പഠിപ്പിക്കുന്നു.
യേശുക്രിസ്തു വിങ്കലെ വിശ്വാസത്താല്‍ മാത്രം രക്ഷിക്കപ്പെടുവാന്‍ കഴിയുമോ? അതോ ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തികള്‍ കൂടി ആവശ്യമുണ്ടൊ? എന്ന ചോദ്യത്തിന് ഇവിടെ ഉത്തരം പറയുകയാണ് പൌലോസ് ചെയ്യുന്നത്. കര്‍ത്താവായ യേശുവിന്റെ ക്രിപയാല്‍ രക്ഷ പ്രാപിക്കും. അതാണ് ഞാന്‍ വിശ്വസ്സിക്കുന്നത്. തിരുവെഴുത്ത് അങ്ങനെ പഠിപ്പിക്കുകയും അത് വിശ്വസിക്കുകയും ചെയ്യുന്നു. അതാണ് ഇവിടുത്തെ ആശയം.
3, അവന്റെ രക്തത്താല്‍ നീതികരിക്കപ്പെട്ട ശേഷമോ നാം അവനാല്‍ എത്ര അധികമായി കോപത്തില്‍ നിന്ന് രക്ഷിക്കപ്പെടും. ശത്രുക്കളായിരിക്കുംബോള്‍ തന്നെ നമുക്ക് അവന്റെ പുത്രന്റെ മരണത്താല്‍ ദൈവത്തോട് നിരപ്പ് വന്നു. എങ്കില്‍ നിരന്ന ശേഷം നാം അവന്റെ ജീവനാല്‍ എത്ര അധികമായി രക്ഷിക്കപ്പെടും (റോമ.5:9,10).
രക്ഷിക്കപ്പെടും എന്ന് ഭാവിരൂപത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ രക്ഷ ഇപ്പോള്‍ ലഭിക്കുന്നതല്ല എന്നും ഭാവിയില്‍ മാത്രമേ ലഭിക്കുകയുള്ളു എന്നും പഠിപ്പിക്കുന്നു.
ഈ രണ്ടു വാക്യങ്ങളിലുമായി ഒരു വ്യക്തിരക്ഷിക്കപ്പെടുന്നതിനോടൊപ്പം ലഭിക്കുന്ന നന്മകളും ഭാവി പ്രത്യാശയും വിവരിച്ചിരിക്കുന്നു. ഒരുവന്‍ രക്ഷിക്കപ്പെടുബോള്‍ അഥവാ ശിക്ഷയില്‍ നിന്ന് വിടുതല്‍ പ്രാപിക്കുബോള്‍ അതോടൊപ്പം സകലദൈവിക നന്മകളുടെയും ഉടമയായിത്തീരുന്നു. മാത്രമല്ല സ്വര്‍ഗ്ഗത്തിലെ സകല അത്മീയ അനുഗ്രഹങ്ങാളും ദൈവം അവനെ നിറക്കുകയും ചെയ്യും. നീതീകരണം, സമാധാനം, ക്ര്യപ, പ്രവേശനം, തേജസ്സ്, പ്രത്യാശ, സ്നേഹം,പരിശുദ്ധാത്മാവ്, കോപത്തില്‍ നിന്നുള്ള വിടുതല്‍, നിരപ്പ് എന്നിവയെല്ലാം അവയില്‍ ചിലത് മാത്രമാണ്. ഒരു പണ്ഡിതന്‍ ഈ വാക്യത്തെകുറിച്ച് അഭിപ്രായപ്പെട്ടത് പ്രയാസമുള്ള കാര്യം ദൈവം ചെയ്തു എങ്കില്‍ പ്രയാസം കുറഞ്ഞത് ചെയ്യാതിരിക്കുമോ? നാം ശത്രുക്കളായിരിക്കുബോള്‍ ദൈവം നമ്മെ ഇത്രമാത്രം സ്നേഹിച്ചുവെങ്കില്‍ മിത്രങ്ങളായിരിക്കുബോള്‍ അവിടുന്ന് എന്തെല്ലാം ചെയ്യും എന്നാണ്. കോപത്തില്‍ നിന്ന് രക്ഷിക്കപ്പെടും എന്നുള്ളത് വരുവാനുള്ള യഹോവയുടെ കോപദിവസത്തെയും ഓര്‍മിപ്പിക്കുന്നു. മഹാപീഡനകാലം എന്നറിയപ്പെടുന്ന ഏഴു വര്‍ഷങ്ങളില്‍ ദൈവസഭ ഈ ഭൂമിയില്‍ ഉണ്ടായിരിക്കുകയില്ല. സഭ കോപത്തില്‍ കടക്കാതെ കര്‍ത്താവിനോടു കൂടെയായിരിക്കും രക്ഷ ഭാവിയിലേ ലഭിക്കുകയുള്ളു എന്ന ചിന്ത ഇവിടെ ഉളവാകുന്നില്ല.
4, പ്രത്യാശയിലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത് (റോമ.8:24) നാം രക്ഷിക്കപ്പെട്ടവരാണ് എന്ന് ഉറപ്പുണ്ടെങ്കിലും രക്ഷ ഇപ്പോള്‍ കിട്ടിയിട്ടില്ല. ഭാവിയില്‍ മത്രമായിരിക്കും അത് ലഭിക്കുക. അത് പ്രത്യാശയില്‍ ഉള്ള വിഷയമാണ്. ഇതാണ് തെറ്റായ പടിപ്പിക്കല്‍.
ഇരുപത്തിമൂന്നാം വാക്യം ശ്രദ്ധിക്കുക. ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന് കാത്തുകൊണ്ട് ഉള്ളില്‍ ഞരങ്ങുന്നു. രക്ഷിക്കപ്പെട്ടവര്‍ക്ക് മാത്രമാണ് പരിശുദ്ധാവെന്ന ദാനം ലഭിക്കുന്നത്. രക്ഷയുടെ അഭേദ്യമായ ഒരു ഭാഗമാണ് പ്രത്യാശയെന്നുള്ളത്. എന്നാല്‍ രക്ഷയുടെ മുഖാന്തിരമായി പ്രത്യാശയെ കാണുന്നില്ല. വിശ്വാസത്താല്‍ രക്ഷിക്കപ്പെട്ട ഒരുവന്‍ 25-)0 വക്യത്തില്‍ പറയുന്ന പ്രത്യാശക്കായി കാത്തിരിക്കുന്നു. ആപ്രത്യാശയിലേക്കാണ് താന്‍ കടക്കുന്നത്. ആകയാല്‍ ഇത് ഭാവിയില്‍ നടക്കുന്ന പ്രവര്‍ത്തിയല്ല
5, നാം വിശ്വസിച്ച സമയത്തെക്കാള്‍ രക്ഷ ഇപ്പോള്‍ നമുക്ക് അധികം അടുത്തിരിക്കുന്നു. (റോമ.13:11)
നാം പ്രതീക്ഷിക്കുന്ന രക്ഷ അധികം അടുത്തിരിക്കുന്നു അല്ലാതെ അത് ഇതുവരെയും വന്നിട്ടില്ല. ഇപ്പോള്‍ ആര്‍ക്കും രക്ഷിക്കപ്പെടുവാന്‍ സാധ്യവുമല്ല എന്നാണ് പഠിപ്പിക്കല്‍.
രക്ഷിക്കപ്പെട്ടവര്‍ക്ക് വരുവാന്‍ പോകുന്ന ഭാവികാല രക്ഷയെ കുറിച്ചാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. നാം വിശ്വസിച്ച സമയത്തെക്കാള്‍ എന്നതിന് രക്ഷിക്കപ്പെട്ട സമയത്തെക്കാള്‍ എന്നാണ് ആശയം. രക്ഷയുടെ മൂന്നാം ഘട്ടത്തോട് ഇതിനെയും ചേര്‍ക്കാവുന്നതാണ്.
തുടരും....