രക്ഷ ഒരു പoനം (ഭാഗം:1))

രക്ഷയ്ക്ക് ആധാരം
സഹോ. പി.ജി.ജയിംസ്, പത്തനംതിട്ട

ഏതുകാലയളവിലും ഉളള ആളുകള്‍ക്കും രക്ഷയ്ക്ക് ആധാരമായിരിക്കുന്നത് കര്‍ത്താവായ യേശുക്രിസ്തുവിന്റെ രക്തമാണ്. മനുഷ്യന്റെ ഏതു പാപവും പരിഹരിക്കുവാന്‍ ദൈവകുഞ്ഞാടിന്റെ രക്തം മതിയായതാണ്. കര്‍ത്താവായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1യോഹ. 1:7). ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്ക്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തം (1പത്രോ. 1:9) വിശ്വാസത്താല്‍ ഹ്രിദയങ്ങളിലേക്ക് പകരപ്പെടുമ്പോള്‍ രക്താംബരം പോലെ കടുഞ്ചുവപ്പായ പാപങ്ങള്‍ പോലും മാഞ്ഞുകിട്ടും. രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്ര. 9:22) എന്നുള്ളത് മാറ്റമില്ലാത്ത ദൈവനിയമം ആകയാല്‍ ഇനിമേല്‍ പാപങ്ങള്‍ക്കു വേണ്ടീ ഒരു യാഗവും ആവശ്യമില്ലാത്തവ‍ണ്ണം എകയാഗം കഴിഞ്ഞ് ക്രിസ്തു രക്ഷ സാധിപ്പിച്ചു. അവന്‍ മനുഷ്യവര്‍ഗ്ഗത്തിനു വേണ്ടി അറുക്കപ്പെട്ട പെസഹാകുഞ്ഞാടാണ് (1 കൊരി.5:7).


സമ്പൂര്‍ണ്ണ ദൈവത്വവും സമ്പൂര്‍ണ്ണ മനുഷത്വവും ഉള്ള വ്യക്തിയായിട്ടാണല്ലൊ കര്‍ത്താവ് ഈ ലോകത്തില്‍ ജീവിച്ചത്. മനുഷ്യന്‍ എന്നുള്ള നിലയില്‍ ജഡശരീരത്തിലാണ് താന്‍ വസിച്ചത്. മനുഷ്യന്റെ ജീവന്‍ രക്തത്തിലാണല്ലൊ അടങ്ങിയിരിക്കുന്നത് സകല ജഡത്തിന്റയും ജീവന്‍ അതിന്റെ ജീവാധാരമായ രക്തം തന്നെ (ലേവ്യ. 17:14). മാംസത്തിന്റെ ജീവന്‍ രക്തത്തിലാണല്ലൊ അടങ്ങിയിരിക്കുന്നത് (ലേവ്യ. 17:11). പ്രാണനായിരിക്കുന്ന രക്തത്തോട് കൂടെ മാത്രം നിങ്ങള്‍ മാംസം തിന്നരുത് (ഉല്പ. 9:3) എന്നണ് ദൈവം മോശയോട് കല്പിച്ചത്. കര്‍ത്താവിനെ വിസ്തരിച്ച് വിധി പ്രഖ്യാപിച്ച പീലാത്തോസ് ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് കുറ്റം ഇല്ല (മത്താ. 27:24) എന്ന് പറഞ്ഞതും യേശുവിന്റെ ജീവനില്‍ എനിക്ക് കുറ്റം ഇല്ല എന്ന ആശയത്തിലാണ് .

നമ്മെ സ്നേഹിച്ച് നമുക്ക് വേണ്ടി തന്നെത്താന്‍ ഏല്പിച്ചു കൊടുത്ത കര്‍ത്താവ് തന്റെ രക്തം മുഴുവനും ചൊരിഞ്ഞു കാല്‍ വരിയിലെ ക്രൂശില്‍ മരിച്ച കര്‍ത്താവിന്റെ വിലാപ്പുറത്ത് ഒരു പടയാളി കുന്തം കൊണ്ട് കുത്തിയപ്പോള്‍ രക്തവും വെള്ളവും പുറപ്പെട്ടു (യോഹ.19:34).. ഒരു തുള്ളി രക്തം പോലും തന്റെ ശരീരത്തില്‍ അവശേഷിക്കുന്നില്ല എന്നുള്ളതിന്റെ തെളിവാണ് ‘വെള്ളവും പുറപ്പെട്ടു‘ എന്നതില്‍ നിന്നും നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. ഹബേലിന്റെ രക്തത്തെക്കാള്‍‍ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തം (എബ്രാ. 12:24). വിശ്വസിക്കുന്ന ഏതൊരു പാപിക്കും പാപപരിഹാരമായിത്തീരുന്നു.

ക്രിസ്തുവിന്റെ രക്തത്താല്‍ ലഭിക്കുന്ന നന്മകള്‍

1. പ്രായശ്ചിത്തം റോമ. 3 :25

2. നീതീകരണം റോമ. 5:9

3. കോപത്തില്‍ നിന്നുള്ള രക്ഷ റോമ. 5:9

4. അതിക്രമങ്ങളുടെ മോചനമെന്ന വീണ്ടെടുപ്പ് എഫെ. 1:7

5. ദൈവത്തോട് സാമീപ്യം എഫെ. 2:13

6. കര്‍ത്താവിനോട് സമാധാനം കൊലൊ. 1:20

7. വിടുതല്‍ വെളി. 1:6

8. പാപങ്ങളുടെ പൂര്‍ണ്ണമായ മാറ്റം യെശ. 1:18

9. ധാരാളം ക്ഷമ യെശ. 55:7

10. പാപം പിറകില്‍ എറിയപ്പെടും യെശ. 38:17

11. സകല പാപവും ക്ഷമിക്കും 1 യോഹ. 1:7

12. പാപം മേഘം പോലെ മായ്ച്ചു കളയും യെശ. 44:22


നീ അറുക്കപ്പെട്ടു, നിന്റെ രക്തം കൊണ്ട് സര്‍വ്വ ഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായ് വിലയ്ക്ക് വാങ്ങി എന്നാണ് സ്വര്‍ഗ്ഗീയ ആരാധനയിലും ദൈവകുഞ്ഞാടിന്റെ രക്തത്തിന്റെ വില അത്ര വലുതാണ്.

ക്രിപാ യുഗത്തില്‍ മാത്രമല്ല ഏതു കാലയളവിലുമുള്ള ആളുകള്‍ക്കും രക്ഷയ്ക്ക് ആധാരമായിരിക്കുന്നത് കര്‍ത്താവിന്റെ രക്തം തന്നെയാണ് (വെളി. 12:11). മഹാപീഡന കാലത്ത് രക്ഷിക്കപ്പെടുന്നവര്‍ക്കും കര്‍ത്താവിന്റെ രക്തം ആണ് രക്ഷയ്ക്ക് ആധാരമായിരിക്കുന്നത്. ഇവര്‍ മഹാ‍ കഷ്ടത്തില്‍ നിന്ന് വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു (വെളി. 7:14) എന്നാണ് വായിക്കുന്നത്. അവര്‍ രക്ത സാക്ഷികളായി തീര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രക്ഷിക്കപ്പെട്ടവരാണെങ്കിലും അവരുടെയും രക്ഷക്കാധാരമായിരിക്കുന്നത് യേശുക്രിസ്തുവിന്റെ രക്തം ആണ്.