രക്ഷ ഒരു പoനം (ഭാഗം:2))

രക്ഷക്കുള്ള പ്രമാണം
പി.ജി. ജയിംസ് തണ്ണിത്തോട്.


ഏക രക്ഷകന്‍ ആര് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നതുപോലെ തന്നെ രക്ഷ്യ്ക്കുള്ള പ്രമാണവും ബൈബിള്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. പാപങ്ങള്‍ ഏറ്റു പറഞ്ഞ് കര്‍ത്താവായ യേശുവിനെ സ്വന്തം രക്ഷിതാവും കര്‍ത്താവുമായി വിശ്വാസത്താല്‍ അംഗീകരിക്കുക എന്നുള്ളതാണ് ആ പ്രമാണം. ഈ യാഥാര്‍ത്ഥ്യത്തെ ഏതെങ്കിലും നിലയില്‍ വളച്ചൊടിച്ച് സൌകര്യപൂര്‍വ്വം മറ്റേതെങ്കിലും നിലയില്‍ രക്ഷ കരസ്ഥമാക്കാം എന്ന് വിചാരിച്ചാല്‍ അത് ശുദ്ധ അബദ്ധമാണ്. സ്വതന്ത്ര ഭാരതത്തിന്റെ പൌരന്മാരായ നമുക്കുള്ള പ്രമാണം ഇന്‍ഡ്യന്‍ ഭരണ ഘടനയാണ്. ഒരു കോളേജ് വിദ്യാര്‍ത്ഥിക്ക് ആ സ്ഥാപനത്തിന്റെതായ നിയമാവലികള്‍ ഉണ്ട്. ആയതു പോ‍ലെ ദൈവ സന്നിധിയിലേക്ക് അടുക്കുവാന്‍ ആഗ്രഹിക്കുന്ന ഒരുവന് ഉള്ള നിര്‍ദ്ദേശങ്ങളും നിയമങ്ങളും അടങ്ങിയ പ്രമാണ പുസ്തകമാണ് വിശുദ്ധ വേദപുസ്തകം (2 തിമോ.3:14,15; റോമ.1:16).

ഈ നിലയില്‍ രക്ഷിക്കപ്പെടുന്ന ഏവരും ദൈവസഭയുടെ അംഗങ്ങളും നിത്യ ജീവന്റെയും സ്വര്‍ഗ്ഗ രാജ്യത്തിന്റെയും അവകാശികളും ആ‍യിത്തീരുന്നു. ആകയാല്‍ ഭോഷ്ക്കിന്റെ പിതാവായ സാത്താന്‍ മനുഷ്യരെ തെറ്റായ രീതിയിലേക്ക് തിരിച്ചു വിട്ടുകൊണ്ടിരിക്കുന്നു. ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാന്‍ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സ് കുരുടാക്കി (2കോരി.4:4). മാനുഷികമായ നിലയില്‍ ചിന്തിച്ചാല്‍ ശരിയായ പ്രമാണം ആണ് എന്ന് തോന്നിപ്പോകുന്ന വിധത്തിലാണ് സാത്താന്‍ കാര്യങ്ങള്‍ ക്രമീകരിക്കുന്നത്.

പ്രാര്‍ത്ഥനയില്‍ ഏതെങ്കിലും ഭൌമികമായ കാര്യസാധ്യം ഉണ്ടായാല്‍ വിശ്വാസത്തില്‍ കുറെക്കൂടെ വര്‍ദ്ധനവ് പലര്‍ക്കും ഉണ്ടാകാറുണ്ട്. ഈ സംഭവത്താല്‍ ഞങ്ങള്‍ ദൈവമക്കളായിത്തീര്‍ന്നു എന്ന് അവകാശപ്രഖ്യാപനം നടത്തുന്ന ആളുകളും അനവധിയുണ്ട്. അവരെ സ്നാനപ്പെടുത്തി സഭാംഗങ്ങളാക്കി കൊണ്ടുപോ‍കുന്ന സഭകളും അങ്ങോളമിങ്ങോളമുണ്ട്. മാമ്മോദീസാ മൂലം പാപമോചനം ലഭിക്കും എന്ന് വിശ്വസിച്ച് അത് അനുവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ അനേകരാണ്. മാത്രമല്ല പുണ്യസ്ഥല സന്ദര്‍ശനം വഴി പാപമോചനം ആഗ്രഹിക്കുന്ന ആളുകളെയും നമുക്ക് കാണുവാന്‍ കഴിയും. ആദിമനുഷ്യനായ ആദാം മുഖാന്തിരം ദൈവം ഈ ഭൂമിയെ ശപിച്ചതണ് സ്യഷ്ടാവിന്റെ ശാപം ഏറ്റുവാങ്ങിയ ഈ ഭൂമി ശാപഗ്രസ്തമാണ്, അല്ലാതെ പുണ്യഭൂമിയല്ല. കൂടാതെ നേര്‍ച്ചകാഴ്ചകളോ സര്‍വ്വസംഗ പരിത്യാഗമോ ദേഹദണ്ഡനങ്ങളൊ പ്രാര്‍ത്ഥനയോ ധ്യാനമോ ഒന്നും തന്നെ പാപമോചനത്തിന് പര്യാപ്തമല്ല. സുവിശേഷ പ്രസംഗം കേള്‍ക്കുകയോ സുവിശേഷ സാഹിത്യങ്ങള്‍ വായിക്കുകയോ ഏതെങ്കിലും മാധ്യമം മുഖേന പാപബോധം ഉളവായി മാനസാന്തരപ്പെടുകയോ ചെയ്താലും രക്ഷിക്കപ്പെടുന്നില്ല. മാനസാന്തരം വന്നിട്ട് രക്ഷിക്കപ്പെടണം. മത്തായി 13-)0 അദ്ധ്യായത്തില്‍ കര്‍ത്താവ് പറഞ്ഞ വിതയ്ക്കുന്നവന്റെ ഉപമ ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. മാനസാന്തരം മാത്രമായാല്‍ ദൈവാത്മാവ് അവരുടെ ഉള്ളില്‍ ഇല്ലാത്തതു മുഖാന്തിരം പിന്മാറിപോകും എന്നതിന് സംശയമില്ല. ശിഷ്യന്മാര്‍ എന്ന നിലയില്‍ കര്‍ത്തവിനോടു കൂ‍ടെ അനേകര്‍ എപ്പോഴും ഉന്ണായിരുന്നു. എന്നാല്‍ ഓരോ സാഹചര്യങ്ങളില്‍ അവരില്‍ പലരും മടങ്ങിപ്പോയി. അവര്‍ പിന്നെ അവനോടു കൂടെ യാത്ര ചെയ്തില്ല (യോഹ. 6:66). കര്‍ത്താവിനെ ഒറ്റികൊടുത്ത യൂദായ്ക്ക് കുറ്റബോധവും വലിയ ഹ്യദയഭാരവും ഉളവായി. പക്ഷെ ആ മാനസാന്തരത്തോടൊപ്പം അവന്‍ ഏറ്റുപറച്ചില്‍ നടത്തിയില്ല. അങ്ങനെ അവന്‍ സ്വയം നശിക്കുന്ന ദയനീ‍യമായ കാഴ്ച കാണുന്നു എന്നാല്‍ പത്രോസിന്റെ ജീവിതത്തിലും പരാജയം സംഭവിച്ചു അവന്‍ തന്റെ ഗുരുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു എങ്കിലും അവന്‍ മാനസാന്തരപ്പെട്ട് ഏറ്റുപറഞ്ഞതു മുഖന്തിരം അവന്റെ കുറ്റം ക്ഷമിച്ച് ദൈവാനുഗ്രഹത്തിലേക്ക് പ്രവേശിക്കുവാന്‍ ഇടയായി.

സല്‍ പ്രവര്‍ത്തികള്‍ ചെയ്തും രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല. ഒരു പുരുഷജീവിതം മുഴുവന്‍ പ്രവര്‍ത്തിച്ചാലും ആ പ്രവര്‍ത്തിയുടെ വിലയെക്കാള്‍ വലുതാണ് ആത്മരക്ഷയുടെ വില. ഒരു മനുഷ്യന്‍ സര്‍വ്വലോകവും നേടിയിട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം (മത്തായി. 16:26). ആകയാല്‍ യാതൊരു കാരണവശാലും മനുഷ്യപ്രയത്നത്താല്‍ രക്ഷ നേടുവാന്‍ സാധ്യമല്ല. എന്നാല്‍ സര്‍വ്വ ശക്തനായ ദൈവം നമുക്ക് രക്ഷ സാധിപ്പിച്ചു തന്നിരിക്കയാണ്. അതിന് ആവശ്യമായ എല്ലാ ക്യത്യങ്ങളും കര്‍ത്താവ് നിര്‍വ്വഹിച്ചു. തന്റെ ക്രൂശു മരണത്തിലൂടെ മാനവ വര്‍ഗ്ഗത്തിന്റെ പാപ പരിഹാരത്തിന് ആവശ്യമായ എല്ലാം കര്‍ത്താവ് “നിവ്യത്തിയാക്കി” (യോഹ. 19:30).

പ്രവര്‍ത്തിയാല്‍ മനുഷ്യന് രക്ഷ സാധിക്കാമായിരുന്നു എങ്കില്‍ കര്‍ത്താവ് ക്രൂശില്‍ മരിക്കുക ആവശ്യമില്ലായിരുന്നു. എന്നാല്‍ ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടായ്കയാലാണ് (റോമ.3:20) ക്രിപയാല്‍ ഉള്ള രക്ഷ ദൈവം ഒരുക്കിയത് ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോട് വേര്‍പ്പെട്ടു പോയി നിങ്ങള്‍ ക്രിപയില്‍ നിന്ന് വീണുപോയി (ഗലാ.4) ആരും പ്രശംസിക്കാതിരിപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല (എഫേ.2:9). എന്നാല്‍ ഇതോട് ഉള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നത് മാത്രമല്ല ക്രിപയാല്‍ എങ്കില്‍ പ്രവര്‍ത്തിയാല്‍ അല്ല; അല്ലെങ്കില്‍ ക്രിപ ക്രിപയല്ല (റോമ. 11:6) എന്നും കാണുന്നു. യിസ്രയേലിനോടുള്ള ബന്ധത്തില്‍ പറഞ്ഞിരിക്കുന്നത് “നീതിയുടെ പ്രമാണം പിന്തുടരുന്ന യിസ്രയേലൊ ആ പ്രമാണത്തില്‍ എത്തിയില്ല: അതെന്തുകൊണ്ട് ? വിശ്വാസത്താല്‍ അല്ല പ്രവര്‍ത്തികളാല്‍ അന്വഷിച്ചതു മുഖാന്തിരം തന്നെ. അവന്‍ ഇടര്‍ച്ച കല്ലിന്മെല്‍ തട്ടി ഇടറി(റോമ. 9:31,32). നിങ്ങള്‍ക്ക് ആത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവര്‍ത്തിയാലൊ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ (ഗലാ.3:2)എന്നാണ് ജഡത്തില്‍ ആശ്രയിച്ച ഗലാത്യരോട് പൌലോസ് ചോദിക്കുന്നത്. ഞാന്‍ ഹിമം കൊണ്ട് എങ്ങനെ കഴുകിയാലും ക്ഷാരജലം കൊണ്ട് എന്റെ കൈ വെടുപ്പാക്കിയാലും നീ എന്നെ ചേറ്റുകുഴിയില്‍ മുക്കികളയും (ഇയോബ് 9:30,31). സ്വപ്രയത്നത്തില്‍ ദൈവം പ്രസാധിക്കില്ല എന്നത് എത്രയോ വ്യക്തം.

നമ്മുടെ പാപഭാരം നീങ്ങുവാന്‍ കര്‍ത്താവിങ്കലേക്ക് ചെല്ലുക മാത്രം മതി. നമ്മുടെ ഭാരം നീങ്ങുവാനായി നാം ഒന്നും ചെയ്യേണ്ടതില്ല. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളവരെ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11:28) എന്നാണ് കര്‍ത്താവ് അരുളിചെയ്തിട്ടുള്ളത്. ആര്‍ക്കും പ്രവര്‍ത്തിച്ച് രക്ഷിക്കപ്പെടുവാന്‍ സാധ്യമല്ല.

തുടരും....