ആശ്രയം

ബ്ര. ജോണ്‍ വര്‍ഗ്ഗീസ്

മനുഷ്യന്‍ ബലഹീനനാണ്, അവന്‍ സ്വന്തവിവേകത്തില്‍ ഊന്നി ഇന്ന് പലതിനെയും ആശ്രയിച്ച് തങ്ങളുടെ ജീവിതം വ്യര്‍ത്ഥവും, നിഷ്ഫലവുമാക്കികളയുന്നു. എന്നാല്‍ സത്യവേദപുസ്തകം പറയുന്നു “ യഹോവയില്‍ ആശ്രയിച്ച് നന്മ ചെയ്ക; ദേശത്ത് പാര്‍ത്ത് വിശ്വസ്തത ആചരിക്ക. അവന്‍ നിന്റെ ഹ്യിദയത്തിലെ ആഗ്രഹങ്ങളെ തരും (സങ്കീ. 37: 3).

നാം ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ നന്മ മാത്രം ചെയ്ത് വിശ്വസ്തതയോടെ ജീവീക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. എങ്കില്‍ മാത്രമെ നമ്മുടെ ഹ്യിദയത്തിലെ ആഗ്രഹങ്ങളെ കര്‍ത്താ‍വ് സാധ്യമാക്കുകയുള്ളൂ.

ഒന്നാമതായി നാം ആരെ ആശ്രയിക്കരുതെന്ന് ദൈവവചനത്തില്‍ നിന്നും ചുരുക്കമായി ചിന്തിക്കാം.

1). ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല, എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല (സങ്കീ. 44:6). ഇവിടെ നാം കാണുന്നത് മനുഷികമായ ആയുധത്തില്‍ ആശ്രയിക്കരുത് എന്നുള്ള വസ്തുതയാണ്.

2). സമ്പത്തില്‍ ആശ്രയിക്കരുത്

3). പ്രഭുക്കന്മാരില്‍ ആശ്രയിക്കരുത്, മനുഷ്യന്‍ എത്ര വലിയവനായാലും ക്ഷണഭംഗുരനായതു കൊണ്ട് അവനില്‍ ആശ്രയിക്കരുതെന്ന് ദൈവവചനം നമ്മെ അനുശാസിക്കുന്നു.

4). പ്രവ്യത്തികളില്‍ ആശ്രയിക്കരുത്

5). സ്നേഹിതനില്‍ ആശ്രയിക്കരുത്

എന്നാല്‍ നാം ആരെ ആശ്രയിക്കണം എന്നും എപ്രകാരം ആശ്രയിക്കണം എന്നും ദൈവ വചനം വ്യക്തമാക്കുന്നു.

1. ദൈവത്തില്‍ ആശ്രയിക്കുക: അവന്റെ വിശുദ്ധനാമത്തില്‍ നാം ആശ്രയിക്കയാല്‍ നമ്മുടെ ഹ്യദയം അവങ്കല്‍ സന്തോഷിക്കും (സങ്കീ. 33:21). നാം നമ്മുടെ വിശ്വാസത്തിനനുസ്യതമായ പ്രത്യാശയോടു കൂടി പ്രാര്‍ത്ഥനയില്‍ പോരാടണം എങ്കില്‍ മാത്രമേ നമ്മുടെ ഹ്യദയം അവങ്കല്‍ സ്ഥിരമാക്കി ക്രിസ്തുവില്‍ സന്തോഷിപ്പാന്‍ കഴികയുള്ളൂ.

2. ദൈവത്തിന്റെ ദയയില്‍ ആശ്രയിക്കുക (സങ്കീ. 52:8), ശത്രു നശിപ്പിക്കുവാന്‍ നോക്കിയെങ്കിലും ആലയത്തിന് സമീപം തഴച്ചു നില്‍ക്കുന്ന ഒലീവ് വ്യക്ഷം പോലെ ഞാനായിരിക്കുന്നു എന്നു ദാവീദ് പറയുന്നു. ഒഎശ്വര്യത്തിന്റെ പ്രതീകമാണ് തഴച്ചു നില്‍ക്കുന്ന ഒലീവ് മരം.

3. ദൈവ വചനത്തില്‍ ആശ്രയിക്കുക: ഞാന്‍ നിന്റെ വചനത്തില്‍ ആ‍ശ്രയിക്കുന്നതു കൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാന്‍ ഞാന്‍ പ്രാപ്തനാകും. ഇവിടെ നാം കാണുന്നത് തന്നെ നിന്ദിക്കുന്നവരോട് ഉത്തരം പറവാന്‍ ഒരു ദൈവ പൈതലിനെ പ്രാപ്തനാക്കുന്നത് ദൈവവ് വചനത്തിലുള്ള അവന്റെ ആശ്രയമാണ്. സങ്കീര്‍ത്തനക്കാരന്‍ പറയുന്നു, “യഹോവയില്‍ ആശ്രയിക്കുന്നവന്‍ കുലുങ്ങാതെ എന്നേക്കും നില നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു (സങ്കീ. 125).