രക്ഷ (ഭാഗം 3)

ക്രിപയാല്‍ വിശ്വാസത്താലുള്ള രക്ഷ
സഹോ. ജയിംസ് തണ്ണിത്തോട്


മുന്‍പ് പറഞ്ഞതുപോലെ യാതൊരു വിധത്തിലും മനുഷ്യന് രക്ഷ നേടുവാന്‍ സാധ്യമല്ല. എന്നാല്‍ ക്രിപയാല്‍ വിശ്വാസത്താല്‍ രക്ഷ പ്രാപിക്കാം എന്നുള്ളതാണ് രക്ഷയ്ക്കുള്ള പ്രമാണം. ക്രിപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു (എഫെ.2:8) എന്നാണ് പൌലോസ്സ് എഴുതുന്നത്. വിശ്വാസം എന്നാല്‍ പ്രവര്‍ത്തി അല്പം പോലുമില്ല. ഗ്രീക്കില്‍ ചാരീസ് (Cheris) എന്ന പദത്തില്‍ നിന്നുമാണ് ക്രിപ എന്ന വാക്ക് ഉളവായിട്ടുള്ളത്. അര്‍ഹതയില്ലാത്ത സ്ഥാനത്ത് പ്രതിഫലേച്ഛ കൂടാതെ പാപിയായ മനുഷ്യന്റെ മേല്‍ ചൊരിഞ്ഞ ദൈവത്തിന്റെ ദയയാണ് ക്രിപയെന്നുള്ളത്: യാതൊരു പ്രവര്‍ത്തിയും ചെയ്യാതെ കേവലം വിശ്വാസത്താല്‍ (ടെയ്പിസ്റ്റെയ്സ് - ഗ്രീക്ക്) നമുക്ക് രക്ഷ സാധിക്കും. ദൈവക്രിപയാണ് അതിന്റെ പിന്നില്‍ വ്യാപരിക്കുന്നത്.

പക്ഷെ “വിശ്വാസം“ എന്ന വിഷയത്തില്‍ പലര്‍ക്കും തെറ്റായ ധാരണകളാണുള്ളത്. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്ന് കര്‍ത്താവ് പറഞ്ഞതിനാല്‍ അവനവന്റെ വിശ്വാസം എന്തായാലും അവനെ രക്ഷിക്കും എന്ന് ചിന്തിക്കുന്ന അനേകരുണ്ട്. കര്‍ത്താവായ യേശു ദൈവമാണെന്നും താന്‍ മനുഷ്യ വേഷമെടുത്ത് വന്നുവെന്നും കാല്‍വരിയിലെ ക്രൂശില്‍ മരിച്ചെന്നും ഉയിര്‍ത്തെഴുന്നേറ്റെന്നും താന്‍ ഏകരക്ഷകനെന്നും അറിയുകയും വിശ്വസിക്കുകയും ചെയ്താല്‍ മതി. അതാണ് വിശ്വാസം എന്നു ചിന്തിക്കുന്നവരും ഉണ്ട്. അതും തെറ്റായ ചിന്താഗതിയാണ്. ദാഹിച്ചിരിക്കുന്ന ഒരുവന്‍ തന്റെ മുന്‍പിലിരിക്കുന്ന ഒരു ഗ്ലാസ് വെള്ളമെടുത്ത് അത് ദാഹത്തിന് നല്ലതാണെന്നും ഇത് കുടിച്ചാല്‍ ദാഹം മാറും എന്നിങ്ങനെയും എത്രമാത്രം കാര്യങ്ങള്‍ വിശ്വസിച്ച് പറഞ്ഞാലും ദാഹം മാറുകയില്ല. ആ വെള്ളം കുടിച്ചെങ്കില്‍ മാത്രമെ ദാഹം മാറുകയുള്ളു. ആയതു പോലെ കര്‍ത്താവ് രക്ഷിതാവാണ് എന്നിത്യാദികാര്യങ്ങള്‍ എത്ര മാത്രം അറിഞ്ഞിരുന്നാലും അത് മുഖാന്തിരം തനിക്ക് സ്വര്‍ഗ്ഗരാജ്യം ലഭിക്കുകയില്ല. ആത്മരക്ഷയില്‍ 'വിശ്വാസം' എന്നത് അവനെ കൈകൊണ്ട് അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അധികാരം കൊടുത്തു. (യോഹ.1:12). റോമര്‍ക്ക് ലേഖനമെഴുതുമ്പോള്‍ പൌലോസ് അപ്പോസ്തലന്‍ അത് കുറെക്കൂടി വ്യക്തമാക്കുന്നത് ഇപ്രകാരമാണ്. യേശുവിനെ കര്‍ത്താവ് എന്ന് വായ്കൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്പിച്ചു എന്ന് ഹ്യദയം കൊണ്ട് വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും (11:9). ആത്മരക്ഷയുടെ താക്കോല്‍ വാക്യം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

വിശ്വസിക്കാതെ ഏറ്റുപറയുവാന്‍ സാധ്യമല്ലല്ലൊ. വിശ്വാസിക്കുക എന്നുള്ളതാണ് ആദ്യം നടക്കേണ്ടത്. എന്നാ‍ല്‍ ഇവിടെ ഏറ്റുപറയുക എന്ന് ആദ്യം നടക്കേണ്ടത്. എന്നാല്‍ ഇവിടെ ഏറ്റു പറയുക എന്ന് ആദ്യം പറഞ്ഞിരിക്കുന്നത് മുകളില്‍ പറഞ്ഞിരിക്കുന്ന ആവര്‍ത്തനം 31-)0 അദ്ധ്യായം 11 മുതല്‍ 14 വരെയുള്ള ഉദ്ധരണിയെ തുടര്‍ന്ന് പറയുന്നതുകൊണ്ടാണ്. ഇവിടെ 8-)0 വാക്യത്തില്‍ വചനം നിനക്ക് സമീപമായി നിന്റെ വായിലും ഹ്യദത്തിലും ഇരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. വായിലും ഹ്യദയത്തിലും എന്ന ക്രമത്തിലാണ് അവിടെ സൂചിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് 9-)0 വാക്യത്തില്‍ ഏറ്റു പറയുന്ന കാര്യം ആദ്യം പറഞ്ഞിരിക്കുന്നത് എന്നാല്‍ പത്താം വാക്യത്തിലേക്ക് വരുബോള്‍ സകലസംശയവും മാറുവാന്‍ തക്കവണ്ണം വളരെ വ്യക്തമായി ദൈവാത്മാവ് പറയുന്നത് ശ്രദ്ധിക്കുക ഹ്യദയം കൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായ്കൊണ്ട് ഏറ്റു പറയുകയും ചെയ്യുന്നു. ആകയാല്‍ വിശ്വാസം ഒന്നാമതും രണ്ടാമത് ഏറ്റുപറച്ചിലും ഉണ്ടാകണം. എന്റെ ലംഘനങ്ങളെ യഹോവയോട് ഏറ്റുപറയും (സങ്കീ. 32:5) എന്നാണ് ദാവീദ് പറയുന്നത്. ഏറ്റുപറയും എന്നുള്ളതിന് ഉള്ള ഗ്രീക്കു പദം 'ഹോമോലോഗോന്‍' (Homologeon) എന്നാണ്. പരസ്യമായി ഏറ്റു പറയുക എന്നാണ് ഇതിനര്‍ത്ഥം.

വിശ്വസിക്കുന്ന ഒരു വ്യക്തിയോടുള്ള ബന്ധത്തില്‍ ഹ്യദയമാണ് മനുഷ്യശരീരത്തിലെ സുപ്രാധാന അവയവം എന്നതാണ് ഇതിനു കാരണം. ഹ്യദയം ആജ്ഞാപിക്കുന്നതുപോലെയാണ് ശരീരത്തിലെ ഓരോ അവയങ്ങളും ചലിക്കുന്നത്. ഹ്യദയത്തില്‍ കര്‍ത്താവ് ഉണ്ടെങ്കില്‍ ഒരിക്കലും ദുര്‍മാര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ ഹ്യദയം അനുവാദം കൊടുക്കുകയില്ലല്ലൊ. പ്രത്യുത അവന്റെ സകല ചിന്തകളും ദൈവഹിതത്തിനനുസരിച്ചായിരിക്കും. അതുകൊണ്ടാണ് ഹ്യദയം ചോദിക്കുന്നത്.

വിശ്വാസം മുഖാന്തിരം ഹ്യദയംകൊണ്ട് വിശ്വസിക്കുകയും വായ് കൊണ്ട് ഏറ്റുപറയുകയും ചെയ്യുക. വിശ്വാസത്താലാണ് അത് സാധ്യമായിത്തീരുന്നത്. വിശ്വാസം എന്നത് ദൈവവ്യവസ്ഥയാണ് എന്നും തര്‍ക്കങ്ങള്‍ക്ക് മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധിക്കരുതെന്ന് ചിലരോട് ആജ്ഞാപിക്കേണ്ടതിന് നീ എഫസോസില്‍ താമസിക്കേണം എന്ന് തിമോഥെയോസിനോട് പൌലോസ് പറയുന്നത് 1 തിമൊ.1:3-ല്‍ നാം വായിക്കുന്നു.

വിശ്വാസത്താല്‍ നാം :-

1. രക്ഷിക്കപ്പെടുന്നു (എഫെ. 2:8)
2. ആത്മാവിനെ പ്രാപിക്കുന്നു (ഗലാ. 3:2)
3. നീതീകരണം പ്രാപിക്കുന്നു (റോമ. 5:1)
4. പ്രായശ്ചിത്തം പ്രാപിക്കുന്നു (റോമ. 3:25)
5. നീതിക്ക് അര്‍ഹരാകുന്നു (റോമ. 10:4)
6. നിത്യജീവന്‍ പ്രാപിക്കുന്നു (യോഹ. 3:36)
7. നശിച്ചുപോകാതിരിക്കുന്നു (യോഹ. 3:16)
8. മരാണാന്തര ജീവിതം ഉറപ്പാക്കുന്നു (യോഹ.11:25)
9. ദൈവസന്നിധിയിലേക്ക് പ്രവേശനം സാധിക്കുന്നു (റോമ. 5:2)
10. സ്വസ്ഥതയില്‍ പ്രവേശിക്കുന്നു (എബ്രാ. 4:3)
11. ദൈവശക്തിയില്‍ കാക്കപ്പെടുന്നു (1 പത്രോ. 1:5)

വിശ്വാസത്താലല്ലാതെ ഒരു വ്യക്തിക്കും ആത്മരക്ഷ കരസ്ഥമാക്കുവാന്‍ സാധ്യമല്ല. വിശ്വാസം കൂടാതെ ദൈവത്തെ പ്രസാധിപ്പിക്കാന്‍ കഴിയുന്നതല്ല (എബ്രാ. 11:6). ഈ വിശ്വാസം വളരെ ലളിതമാണ് എന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. വിശ്വാസത്തോടു കൂടിയ ഏറ്റുപറച്ചിലിന്റെ പിന്നില്‍ യാതൊരുവിധത്യാഗവും ആവശ്യമില്ല. ത്യാഗം ആവശ്യമെങ്കില്‍ രക്ഷ ദാനമാവുകയില്ല. രക്ഷ എന്നുള്ളത് സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം (വെളി.7:10) ലളിതമായ വിശ്വാസം മാത്രമാണ് ഇതിനാവശ്യം. രക്ഷയുടെ താക്കോല്‍ വാക്യമായ റോമ.10:9 ന് തോട്ട് മുന്‍പ് ഉള്ള വാക്യങ്ങളില്‍ വിശ്വാസം എന്നതിന് പ്രവര്‍ത്തനം ആവശ്യമില്ല എന്ന് വെളിവാകുന്നു. ആവ. 30:11 മുതലുള്ളതിന്റെ ആശയം ഇതാണ്. അസാധ്യമായ ഒന്നും തന്നെ ചെയ്യുവാ‍ന്‍ ദൈവം നമ്മോട് ആ‍വശ്യപ്പെടുകയില്ല. അഥവാ സ്വര്‍ഗ്ഗത്തില്‍ ചെന്ന് കൊണ്ടുവരാനോ ആവശ്യ്മില്ല. അത് നമുക്ക് ദൂരത്തുള്ളതല്ല. പ്രയാസമുള്ളതല്ല. നമ്മുടെ ഏറ്റവും സമീപത്ത് വയിലും ഹ്രിദയത്തിലും തന്നേ ഇരിക്കുന്നു എന്നതാണ്. ആകയാല്‍ വിശ്വാസത്തോടുകൂടിയ ഏറ്റുപറച്ചില്‍ ക്ലേശമുളവാക്കുന്നതല്ല.